പത്തനംതിട്ടയിലെ വാഹനാപകടം; കാര്‍ ടിപ്പറിലേക്ക് യുവാവ് ഇടിച്ചു കയറ്റിയത്? ദുരൂഹത

പത്തനംതിട്ട അടൂരിൽ രണ്ടുപേർ മരിച്ച അപകടം ആസൂത്രിതമെന്ന് നിഗമനം. അധ്യാപികയായ അനുജ രവീന്ദ്രനും സുഹൃത്തായ ബസ് ഡ്രൈവര്‍ ഹാഷിമുമാണ് മരിച്ചത്. അധ്യാപികയെ നിർബന്ധിച്ച് വിളിച്ചു കൊണ്ടു പോയ കാറ് ലോറിയിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് നിലവിലെ നിഗമനം. അനുജയ്ക്ക് ഭര്‍ത്താവും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്. ഹാഷിമിന്‍റെ ഭാര്യയും കുഞ്ഞും മലപ്പുറത്താണ്. 

തുമ്പമൺ നോർത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. സഹ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞു വന്ന വാഹനത്തിൽ നിന്നാണ് കുളക്കടയിൽ വാഹനം തടഞ്ഞ് അനുജയെ ഹാഷിം ബലമായി കൂട്ടിക്കൊണ്ടുപോയത്. പത്തുമണിക്ക് പട്ടാഴി മുക്കിനു വെച്ച് ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി. രണ്ടുപേരും ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. അനുജയെ കൊണ്ടുപോയതിൽ സംശയം തോന്നിയ അധ്യാപകർ  പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടയാണ് അപകടവാർത്ത പുറത്തുവരുന്നത്. 

Car rammed into Lorry, two dies in Adoor