കാണാതായ കുഞ്ഞിനെ കൊ‌ന്നെന്ന് മൊഴി; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കാണാനില്ല. തമിഴ്നാട്ടുകാരായ ആൺ സുഹൃത്തും പിതാവും   ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി. തമിഴ്നാട് കടലൂരിലെ ശ്രീപ്രിയയും സുഹൃത്ത് ജയസൂര്യയും മാതാപിതാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളുടെ മൊഴി പ്രകാരം മൃതദേഹം കണ്ടെത്താൻ തൃശൂരിൽ തിരച്ചിൽ നടത്തുകയാണ് പൊലീസ്. 

ഭർത്താവിനെ ഉപേക്ഷിച്ച് തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് മൂന്നു മാസം മുൻപാണ് ശ്രീപ്രിയ ജയസൂര്യക്കൊപ്പം തിരൂരിൽ എത്തിയത്.  അന്വേഷിച്ചെത്തിയ ബന്ധു വിജയയും ഭർത്താവ് ചെമ്പുമുമാണ് ഒപ്പമുണ്ടായിരുന്ന  ശ്രീപ്രിയയുടെ കുഞ്ഞിനെ കാണാനില്ലെന്ന വിവരം പൊലീസിനെ  അറിയിക്കുന്നത്. ട്രെയിനിൽ വച്ച് ആരോ തട്ടിയെടുത്തെന്നാണ് ആദ്യം ശ്രീപ്രിയ പറഞ്ഞത്. വിജയ നൽകിയ മൊഴി പ്രകാരം പൊലീസ് ചോദ്യം ചെയ്തതോടെ തന്നെ മുറിയിലിട്ട് പൂട്ടിയ ശേഷം  കുഞ്ഞിനെ ജയസൂര്യയും അച്ഛനും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് മൊഴി. കുഞ്ഞിന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി. കുളിമുറിയിലെ ഷവറിന്റെ പൈപ്പുകൊണ്ടും തല്ലി.

തൃശൂരിലേക്ക് ട്രെയിനിൽ യാത ചെയ്ത് മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് പ്രതികളുടെ മൊഴി. ശ്രീപ്രിയയുടെ മൊഴികളിൽ ഏറെ പൊരുത്തക്കേടുണ്ട്. ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് മൃതദേഹം കണ്ടെത്താനായില്ലെങ്കിൽ കേസന്വേഷണം കൂടുതൽ സങ്കീർണമാകും.

malappuram tirur child murder case arrest