കണ്ണൂരില്‍ മല്‍സരം കടുപ്പം; യുഡിഎഫ് വിയര്‍ക്കും; മനോരമന്യൂസ് സര്‍വേ ഫലം

RE-845-Kannoor
SHARE

കണ്ണൂരില്‍ യുഡിഎഫിന് വലിയ വോട്ട് നഷ്ടം പ്രവചിച്ച് മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ ഫലം. 2019ല്‍ ലഭിച്ച 50.22 ശതമാനത്തില്‍ 5.01 ശതമാനം വോട്ടിന്റെ കുറവാണ് സര്‍വേ പ്രവചിക്കുന്നത്. എങ്കിലും എല്‍ഡിഎഫിനുമേല്‍ നേരിയ മുന്‍തൂക്കം യുഡിഎഫിന് ഇപ്പോഴുമുണ്ട്. എല്‍ഡിഎഫിന് 201ല്‍ ലഭിച്ചതിനേക്കാള്‍ 2.23 ശതമാനം വോട്ട് കൂടുമെന്നാണ് അനുമാനം. ബിജെപി വോട്ടിലും നേരിയ വര്‍ധന പ്രവചിക്കുന്നു. 0.56 ശതമാനം. മറ്റുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ട് ഇരട്ടിയാകുമെന്നും സര്‍വേ അനുമാനിക്കുന്നു.

2024-Vote-Share-Kannur-845-440

യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 1.73 ശതമാനം മാത്രമാണ്. ഇനിയും തീരുമാനിക്കാത്തവര്‍ എന്ന ഗണത്തില്‍പ്പെട്ടവര്‍ കൂടുതലും കഴിഞ്ഞതവണ ഇടതിന് വോട്ടുചെയ്തവരാണ്. ഇവര്‍ യുഡിഎഫിന് വോട്ടുചെയ്താല്‍ നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫിന് വിജയം പ്രവചിക്കുന്നു. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെയാണ് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് വിലയിരുത്തിയത്.

ഇക്കുറി മല്‍സരിച്ചാലും ഇല്ലെങ്കിലും കണ്ണൂരിലെ ഫലം കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എംപി കെ.സുധാകരന് അഭിമാനപ്രശ്നമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കൂടി വിലയിരുത്തിയാകും കണ്ണൂരിലെ ജനം വോട്ട് ചെയ്യുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.കെ. ശ്രീമതിയെ 94,559 വോട്ടിന് തറപറ്റിച്ചാണ് സുധാകരന്‍ വീണ്ടും ലോക്സഭയിലെത്തിയത്. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് കാലങ്ങളായി കണ്ണൂരില്‍ നടക്കാറുള്ളതെങ്കിലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ട് വര്‍ധിച്ചു. എസ്ഡിപിഐയ്ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്.

Here is the prospects of UDF, LDF and BJP in kannur Loksabha constituency in 2024 election. Manorama News-VMR Mood of the State Survey results

MORE IN BREAKING NEWS
SHOW MORE