പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 2 മരണം; നിരവധിപ്പേര്‍ക്ക് പരുക്ക്

പാലക്കാട് തിരുവാഴിയോടിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പൊന്നാനി സ്വദേശി സൈനബ ബീവി, കുറ്റ്യാടി സ്വദേശി ഇഷാൻ എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ മൂന്നുപേർ ഉൾപ്പെടെ പതിനാലു പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.  അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ബസിന്റെ അമിതവേഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. 

ബസിന്റെ അമിതവേഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നും പ്രാഥമിക പരിശോധനയിൽ ബസിന്റെ ഫിറ്റ്നസ് ഉൾപ്പെടെ കൃത്യമെന്നും മോട്ടോർ വാഹനവകുപ്പ്. അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. റോഡിന്റെ ഉയരം അപകടത്തിന് കാരണമായെന്ന നാട്ടുകാരുടെ പരാതിയും അന്വേഷിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടർ അറിയിച്ചു. 

Bus accident in Palakkad