മന്ത്രിമാര്‍ക്കെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തനം ദയനീയമാണ്. മന്ത്രിമാര്‍ക്ക് യാത്രയ്ക്ക് മടി, എല്ലാം ഓണ്‍ലൈന്‍ നടത്താമെന്നാണ് ചിന്ത. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു. മന്ത്രിമാര്‍ സ്വന്തമായി തീരുമാനമെടുക്കാതെ മുഖ്യമന്ത്രിക്ക് വിടുന്നു. ചില മന്ത്രിമാരെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും കുറ്റപ്പെടുത്തല്‍. തദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകള്‍ക്ക് വിമര്‍ശനം. പൊലീസിലടക്കം ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ട്. പൊലീസില്‍ സര്‍ക്കാരിന് നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.