ദുരന്തത്തില്‍ തകര്‍ന്ന ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ അന്വേഷണം സംഘം കണ്ടെത്തി. കോപ്റ്റര്‍ വ്യോമസേനാ മേധാവി പരിശോധിക്കുന്നു. എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിക്കൊപ്പം മറ്റ് ഉന്നത ഉദ്യോഗസ്ഥരുംം സ്ഥലത്തെത്തി. അതേസമയം, ബിപിന്‍ റാവത്തിനും മറ്റ് സൈനികര്‍ക്കും വിട നല്‍കി രാജ്യം. മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹം ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ രാവിലെ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. കുനൂർ ഹെലികോപ്റ്റർ ദുരന്തത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാവിലെ 11.15 ന് ലോക്സഭയിൽ പ്രസ്താവന നടത്തും.