സോളാർ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ വയ്ക്കും, തീയതി തീരുമാനിച്ചിട്ടില്ല. കമ്മിഷനെ നിയമിച്ചത് മുന്‍ സര്‍ക്കാരാണ്, റിപ്പോര്‍ട്ടിന്മേലെടുത്തത് പ്രതികാരനടപടിയല്ലെന്നും പിണറായി പറഞ്ഞു. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം.
വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷക്ക് പുറമെയാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കണമെന്നും തനിക്കെതിരെ കേസെടുക്കാനുളള തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഉമ്മൻചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൗരനെന്ന നിലയിലുള്ള അവകാശം നി·ഷേധിക്കരുതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം സോളർ അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
സോളർകമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് ആവശ്യപ്പെട്ട് , ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന് പിറകെ, റിപ്പോർട്ടിന്റെ പകർപ്പ് നൽകാനാവില്ലെന്ന് മന്ത്രി എ.കെ.ബാലൻ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾകണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടി കത്തുനൽകിയത്.