ഡി.ജി.പി എ. ഹേമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സോളർ കേസ് അന്വേഷണത്തിൽ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള മുൻ അന്വേഷണസംഘം വീഴ്ച വരുത്തിയെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പുതിയ അന്വേഷണസംഘത്തെ രൂപീകരിക്കാനൊരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച. വീഴ്ചയുടെ പേരിൽ എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സോളാർ ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളോടുള്ള അതൃപ്തി ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ സി.എം.ഡിയായി ചുമതലയേൽക്കുന്നതിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രിയെ കണ്ടെതെന്നും കെഎസ്ആർടിസിയെക്കുറിച്ചല്ലാതെ മറ്റ് കാര്യങ്ങൾ സംസാരിച്ചില്ലെന്നും എ. ഹേമചന്ദ്രൻ പറഞ്ഞു.
Advertisement