അമർനാഥ് ആക്രമണങ്ങളുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. ലഷ്കര്‍ ഭീകരന്‍ അബു ഇസ്മായില്‍ ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് . ജൂലൈയില്‍ നടന്ന ആക്രമണത്തില്‍ എട്ടു തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.
അമർനാഥ് തീർഥാടകർക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ കമാൻഡറും പാക്ക് പൗരനുമായ അബു ഇസ്മയിലാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒരു പാക്ക് പൗരനും രണ്ട് ഇന്ത്യക്കാരും അബുവിനെ സഹായിച്ചുവെന്നും ഇന്റലിജൻസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. അക്രമത്തിനുശേഷം ബൈക്കിലായിരുന്നു സംഘം രക്ഷപ്പെട്ടത്.
അനന്ത്നാഗ് ജില്ലയിൽ തീർഥാടകരുടെ ബസിനുനേരെയുണ്ടായ ആക്രമണത്തിൽ ആറു സ്ത്രീകളുൾപ്പെടെ 8 പേരാണു മരിച്ചത്. ബഷിർ ലഷ്കരി ഉൾപ്പെടെ ഭീകര സംഘടനയുടെ പ്രമുഖർ കൊല്ലപ്പെട്ടതിനു പ്രതികാരമായാണു തീർഥാടകരെ ആക്രമിച്ചതെന്നു കരുതുന്നു.
കശ്മീർ കേന്ദ്രമായി വർഷങ്ങളായി പ്രവർത്തിക്കുന്ന ലഷ്കർ നേതാവാണ് അബു ഇസ്മയിൽ. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ലഷ്കർ ബന്ധമുള്ള സംഘത്തെ പൊലീസ് പിടികൂടിയെന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് അമർനാഥ് തീർഥാടകർ ആക്രമിക്കപ്പെട്ടത്.