സംഗീതാധ്യാപിക ലോകറെക്കോഡിലേക്ക്

നിറുത്താതെ 42 മണിക്കൂര്‍ തുടര്‍ച്ചയായി സംഗീതക്കച്ചേരി നടത്തി സംഗീതാധ്യാപിക സജ്ന വിനീഷ് ലോകറെക്കോഡിലേക്ക്. തിരുവനന്തപുരത്ത് സൂര്യാ ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു സജ്ന വിനീതിന്റെ പ്രകടനം. അകാലത്തില്‍ പൊലിഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിനുള്ള സമര്‍പ്പണമായിരുന്നു റെക്കോഡ് കച്ചേരി.

തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച കച്ചേരി, സജ്ന വിനീത് അവസാനിച്ചത് ഇന്നലെ രാത്രി ഒന്‍പതരയോടെ. തുടര്‍ച്ചയായി 42 മണിക്കൂറുകള്‍. 36 മണിക്കൂറായിരുന്നു നിലവിലെ റെക്കോഡ്. കര്‍ണാടക സംഗീതത്തിലെ കൃതികളും ശ്ലോകങ്ങളുമാണ് സജ്ന ആലപിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിലെ സംഗീതവിഭാഗം അധ്യാപികയാണ് സജ്ന വിനീത്.