\ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ പാതിചിത്രമാണ് ആലപ്പുഴയില്‍ തെളിഞ്ഞിരിക്കുന്നത്. 2019ല്‍ 19 സീറ്റും എല്‍ഡിഎഫിനെ കൈവിട്ടപ്പോള്‍ കാറ്റിനെതിരെ നിന്നത് എ.എം ആരിഫ് മാത്രമാണ്. ആലപ്പുഴയിലെ 'കനലൊരു തരിയായ' സിറ്റിങ് എംപി തന്നെയാണ് എല്‍ഡിഎഫിനായി പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം യുഡിഎഫിലെ ആശയകുഴപ്പം തീര്‍ന്നിട്ടില്ല. പാനൽ ഇല്ലാതെ പതിനഞ്ചിടത്തും സിറ്റിങ് എം.പിമാരുടെ പേരുകൾ ശുപാർശ ചെയ്യാൻ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വം ആലപ്പുഴ സീറ്റിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമോ എന്നറിഞ്ഞാലേ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാവൂ. സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇനിയും അവസാനിക്കാത്ത ആലപ്പുഴ മണ്ഡലത്തിലെ ആദ്യചിത്രം എന്തായിരിക്കും?
Alappuzha loksabha election 2024