E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

കാവി ബ്രാൻഡ് നുണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാലത്തെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്. സത്യത്തിന് വലിയ വിലയൊന്നുമില്ലാതായിട്ട് കാലം കുറച്ചായി. നന്നായി കള്ളം പറയുന്നവര്‍ക്കാണ് നല്ല ഡിമാന്‍ഡ്. വിശ്വ ഹിന്ദു നേതാവ് ശശികല ടീച്ചര്‍ അതിന്റെ ഒരാളാണ്. കേള്‍ക്കാനിരിക്കുന്നതില്‍ ആരെങ്കിലും ഇതിന്റെ സത്യം അറിഞ്ഞാലോ എന്ന ചമ്മലില്ലാത്തവര്‍ക്ക് ഇങ്ങനൊരു ഗുണമുണ്ട്. എന്തും പറയാം. അര്‍ണാബ് പറയുന്ന തള്ളു വച്ച നുണ പോലെയല്ല ശശികല പറയുന്നത്. ശുദ്ധ വര്‍ഗീയതയാണ്. മറ്റു മതങ്ങള്‍ക്കെതിരെ വികാരമുണ്ടാക്കലമാണ് ലക്ഷ്യം. ലേറ്റസ്റ്റ് കേട്ടു നോക്കാം. കാസര്‍കോടുള്ള ആതിര എന്ന പെണ്‍കുട്ടി. ഹിന്ദുവായി ജനിക്കുകയും അടുത്തിടെ ഇസ്ലാം മതം സ്വീകരിക്കുകയും പിന്നെ തിരിച്ച് ഹിന്ദു മതത്തിലേക്ക് വരികയും ചെയ്തു എന്നാണാ കുട്ടി പറയുന്നത്. എന്തു കുന്തമോ ആകട്ട്. പക്ഷേ അത് ഇസ്ലാം മതത്തിലേക്ക് പോയതിന്റെ കാരണം ആ കുട്ടി തന്നെ വിശദീകരിക്കുന്നുണ്ട്. പക്ഷേ ശശികലയുടെ കണ്ടുപിടിത്തം അതല്ല 

ഭീഷണിയും തെറ്റിദ്ധാരണയും രണ്ടും രണ്ടാണ്. ഒരാളെ ഭീഷണിപ്പെടുത്തി ഒരു കാര്യം ചെയ്യിക്കുന്നതും അയാള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു കാര്യം ചെയ്തിട്ട് അത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് തിരിച്ചറിയുന്നതും രണ്ടാണ്. അത് ശശികലക്ക് അറിയാത്ത കൊണ്ടല്ല. പ്രത്യേകിച്ചും ടീച്ചറൊക്കെ ആകുമ്പോള്‍. മതംമാറ്റം പോലുള്ള ഒരു വിഷയത്തില്‍ അതെടുത്തുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്. ഈ പറഞ്ഞ അപകടം ഉണ്ടാക്കല്‍ തന്നെയാണ് ലക്ഷ്യമെന്ന് വരുമ്പോഴോ 

ഈ സത്യം പറയലും കള്ളം പറയലും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇപ്പോള്‍ 100 പേരുള്ള ഒരു സദസില്‍് നമ്മളൊരു സത്യം പറയുന്നു എന്നു കരുതുക. അതില്‍ 95 പേര്‍ അത് വിശ്വസിക്കുന്നു. അഞ്ച് പേര്‍ മാത്രം അവിശ്വസിക്കുന്നു. എന്നാലും ഈ സത്യം പറഞ്ഞ ആളിനു വലിയ വിഷമമായിരിക്കും. സത്യമെന്നുറപ്പുള്ള ഒരു കാര്യം ഞാന്‍ പറഞ്ഞിട്ടും അഞ്ചുപേരത് വിശ്വസിച്ചില്ലല്ലോ എന്ന വിഷമം. നേരേ തിരിച്ച് ഒരാള്‍ ഒരു കള്ളം പറയുന്നു എന്നു കരുതുക. 95 പേരും അത് അവിശ്വസിക്കുന്നു. അഞ്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു. അപ്പോഴും ഈ കള്ളം പറഞ്ഞ ആള്‍ ഭയങ്കര ഹാപ്പിയായിരിക്കും. കാരണം കള്ളമെന്ന് തനിക്ക് തന്നെ അറിയാവുന്ന ഒരു കാര്യം വിശ്വസിക്കാന്‍ അഞ്ചുപേരെങ്കിലും ഉണ്ടായല്ലോ എന്ന സന്തോഷം. ആ ആളെണ്ണം ഇനിയും കൂടുമല്ലോ എന്ന സന്തോഷം. ശശികലയുടെ മുഖത്തൊക്കെ സൂക്ഷിച്ചു നോക്കിയാലറിയാം ആ സന്തോഷം. 

എന്തു മനസിലായി? ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രം അല്ലാതാകും എന്ന്. അല്ലേ. കുറച്ചു കൂടിയുണ്ട് 

കള്ളം പറയുമ്പോള്‍ ഇതുപോലെ വെടിപ്പായി പറയണം. ആര്‍ക്കും സംശയം തോന്നില്ല. വേറൊരു രാജ്യത്തും മതേതരത്വമില്ലെന്നും അവിടത്തെ ഭൂരിപക്ഷത്തിന്റെ മതമാണ് രാജ്യത്തിന്റെ മതമെന്നുമല്ലേ തോന്നുക. ലോകത്തെ 80ലധികം രാജ്യങ്ങള്‍ക്ക് ഈ ഒദ്യോഗിക മതമെന്ന സംഭവമേയില്ലെന്ന് ആരും ഓര്‍ക്കില്ല. അതില്‍ ദക്ഷിണാഫ്രിക്കയും, ചൈനയും ജപ്പാനും കൊറിയയും സിങ്കപ്പൂരും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും ഒക്കെ വരും. പക്ഷേ ശശികലക്ക് വേണ്ടത് രാജ്യത്തെ മതേതരത്വം ഹിന്ദുക്കളുടെ ഔദാര്യമെന്ന് വരുത്തിത്തീര്‍ക്കലാണ്. അതിന് കള്ളം പറയാതെ രക്ഷയില്ല