ഇനി പാട്ട് വീട്ടുകാര്യമായ ഒരു കുടുംബത്തെ പരിചയപ്പെടുത്താം. അബുദാബിയില്‍ പ്രവാസിയായ സന്ദീപ് പിള്ളയും ഭാര്യ ഹേമയും ഇവരുടെ മക്കളും ആണ് ഈ പാട്ടുകുടുംബത്തിലെ അംഗങ്ങള്‍. യുഎഇയിലെ സംഗീത വേദികളില്‍ സജീവ സാന്നിധ്യമാണ് ഈ നാലംഗ കുടുംബം.
കലാകാരന്മാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് ഗൾഫ് നാടുകൾ എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായി അബുദാബിയിലെ സ്റ്റേജുകളിൽ സുപരിചിതയായ ഒരു കലാ കുടുംബത്തെ പരിചയപ്പെടാം .അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്നതാണ് ഈ കലാകുടുംബം.
ശ്രുതിയമ്മ, ലയമച്ഛന്‍, മകളുടെ പേരോ സംഗീതം.... ഈ പാട്ടുപോലെയാണ് അബുദാബി ഹംദാനിലെ സന്ദീപ് പിള്ളയുടെ വീട്. അച്ഛനും അമ്മയും മക്കളുമെല്ലാം സംഗീതമായി നിറയുകയാണ് ഇവിടെ. അബുദാബിയുടെ കലാവേദികളില്‍ സുപരിചിതരാണ് സന്ദീപും കുടുംബവും. ഇവരുടെ പാട്ടും. വാരാന്ത്യ അവധികളിലും ഒഴിവു സമയങ്ങളിലുമെല്ലാം ഇവര്‍ അബുദാബിയുടെ വേദികളില്‍ സജീവമാണ്. ഇടദിവസങ്ങളിലെ വൈകുന്നേരം ഇവരുടെ സ്വീകരണുറിയില്‍ നിറയുന്നതും പാട്ടു തന്നെ.
അബുദാബിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറാണ് സന്ദീപ്. ജീവിതപങ്കാളി പാട്ടുകാരിയാകണമെന്ന സന്ദീപിന്‍റെ ആഗ്രഹം സാക്ഷാല്‍ക്കരിക്കുകയാണ് ഹേമ. പാട്ടിന്‍റെ കാര്യത്തില്‍ സന്ദീപിനേക്കാള്‍ സീജവമാണ് ഹേമ. പാട്ടില്‍ മാത്രമല്ല, ഡാന്‍സിലും മോഡലിങ്ങിലും ഒക്കെ സജീവമാണ് ഹേമ. ഗള്‍ഫ് ഷോകള്‍ക്കായി നാട്ടില്‍ നിന്നെത്തുന്ന കലാകാരന്‍മാര്‍ക്കൊപ്പവും ഇവര്‍ വേദി പങ്കിടുന്നു.ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പാടുന്പോളാണ് ആ പാട്ടിന് മാധുര്യമേറുന്നതെന്ന് ഇവര്‍ പറയും.
അച്ഛന്‍റെയും അമ്മയുടെയും അതേ വഴിയിലൂടെയാണ് മക്കളായ രാഹുലും രോഹിതും മുന്നോട്ട് പോകുന്നത്. പാട്ടിനൊപ്പം ഡാന്‍സും കീബോര്‍ഡും ഗിറ്റാറുമൊക്കെ ഇവര്‍ക്ക് വഴങ്ങും. ഗിറ്റാറും ഓര്‍ഗനുമൊക്കെ സ്വയം പഠിച്ചെടുക്കുകയായിരുന്നു ഇവര്‍. സംഗീതവേദികളില്‍ ഇവര്‍ ഒരുമിച്ചെത്തുന്പോള്‍ പലപ്പോഴും ആസ്വാദകര്‍ അറിയാറില്ല, ഒരു കുടംബത്തില്‍ നിന്നാണ് ഈ സംഗീതവിരുന്ന് വരുന്നതെന്ന്. സംഗീതത്തോടുള്ള താല്‍പര്യമാണ് ഈ കുടുംബത്തെ പാട്ടിന്‍റെ വഴിയില്‍ മുന്നോട്ട് നയിക്കുന്നത്.