ദേശസ്നേഹം പ്രവാസ ലോകത്തും അലയടിക്കുന്നതായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍നടന്ന ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷം. ജിസിസിയിലെ നയതന്ത്ര കാര്യാലയങ്ങളും സംഘടനാ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ആഘോഷ പരിപാടികള്‍.
ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനം ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരും ആവേശപൂര്‍വം കൊണ്ടാടി. അബുദാബി ഇന്ത്യന്‍എംബസിയില്‍സ്ഥാനപതി ടിപി സീതാറാം പതാക ഉയര്‍ത്തിയതോടെയാണ് യുഎഇയിലെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശത്തിലെ പ്രസക്തഭാഗങ്ങള്‍സ്ഥാനപതി വായിച്ചുകേള്‍പ്പിച്ചു. തുടര്‍ന്ന് എംബസി ഓഡിറ്റോറിയത്തില്‍ വിവിധ കലാ, സാംസ്കാരിക പരിപാടികളും അരങ്ങേറി.
ദുബായ് ഇന്ത്യന്‍കോണ്‍സുലേറ്റില്‍കോണ്‍സല്‍ജനറല്‍അനുരാഗ് ഭൂഷന്‍ദേശീയ പതാക ഉയര്‍ത്തി. രണ്ടിടങ്ങളിലെയും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ഇന്ത്യക്കാര്‍എത്തിയിരുന്നു.
കുവൈത്തില്‍സ്ഥാനപതി സുനില്‍ജെയിന്‍ആണ് ദേശീയ പതാക ഉയര്‍ത്തിയത്. ദേശഭക്തിഗാനാലാപനവും ബാന്‍റ്്വാദ്യവും ആഘോഷത്തിന് അകമ്പടിയായി. ചുട്ടുപൊള്ളുന്ന വെയില്‍വകവയ്ക്കാതെ നൂറുകണക്കിനാളികള്‍പരിപാടിക്കെത്തിയിരുന്നു.
ഒമാന്‍ഇന്ത്യന്‍എംബസിയില്‍നടന്ന ചടങ്ങില്‍സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ദേശീയ പതാക ഉയര്‍ത്തി. സൌദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍എന്നിവിടങ്ങളിലും വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം കൊണ്ടാടി.പ്രവാസികള്‍കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായതിലാണ് തിരക്കിനിടയിലും സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ഷാര്‍ജയിലെത്തിയതെന്ന് കേരള നിയമസഭാ സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍അസോസിയേഷന്‍റെയും ദുബായ് ഇന്ത്യന്‍കോണ്‍സുലേറ്റിന്‍റെയും നേതൃത്വത്തില്‍ഷാര്‍ജ എക്സ്പൊ സെന്‍ററില്‍നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉസ്താദ് അംജദ് അലിഖാന്‍റെ മക്കളായ അമാന്‍അലിയും അയാന്‍അലിയും നടത്തിയ സരോദ് കച്ചേരിയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അബുദാബിയിൽ നടന്ന ബോളിവുഡ് ഇൻ ക്യാപിറ്റൽ എന്ന സംഗീതമേളയും ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു.