കലാരംഗത്ത് നിറസാന്നിധ്യമായ ബഹുമുഖ പ്രതിഭയെയാണ് മനോരമ ന്യൂസ് പരിചയപ്പെടുത്തുന്നത്. തൃശൂർ എളവള്ളി സ്വദേശികളായ താജുദ്ധീൻ-ഷരീഫ ദമ്പതികളുടെ മകള്‍ ഹിബയാണ് ഈ കൊച്ചുമിടുക്കി.
അബുദാബി സലാം സ്ട്രീറ്റിലുള്ള ഈ വീട്ടിലേക്ക് എത്തുന്നവരെ വരവേൽക്കുന്നത് നൂറുകണക്കിന് ട്രോഫികളും ഫലകങ്ങളുമായിരിക്കും. ഓരോ ട്രോഫികളും ഇതിന് പിന്നിലെ പ്രതിഭയുടെ കഥപറയും. ഇത്രയേറെ പുരസ്കാരങ്ങള്‍ ഈ വീട്ടിലേക്കെച്ചതിന്‍റെ മുഴുവന്‍ ക്രെഡിറ്റും മൂത്ത മകള്‍ ഹിബയ്ക്കു തന്നെ.
പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ ഒരുപോലെ മികവുകാട്ടിയ ഹിബ സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്്. അബുദാബി മോഡൽ സ്‌കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഹിബ തലസ്ഥാന നഗരിയിലെ അറിയപ്പെടുന്ന ഗായികയും നര്‍ത്തകിയുമാണ്. മാതാപിതാക്കളുടെ പിന്തുണയാണ് കലാകാരി എന്ന നിലയില്‍ മുന്നോട്ട് നയിക്കുന്നതെന്ന് ഹിബ പറയുന്നു.
2013ലെ ഷെയ്ഖ് ഹംദാൻ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഹിബയ്ക്ക് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. പ്രവൃത്തി ദിനങ്ങള്‍ പഠനത്തിനും വാരാന്ത്യങ്ങള്‍ കലാപരിപാടികള്‍ക്കുമായി മാറ്റിവച്ച് രണ്ടും ഒരുപോലെ കൊണ്ടുപോകുന്നതില്‍ ഹിബ വിജയിച്ചിരിക്കുന്നു.
സ്‌കൂൾ യുവജനോത്സവങ്ങളിലും ഈ പ്രതിഭ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. താജുദ്ദീന്‍റെ നാലു പെണ്‍കുട്ടികളില്‍ മൂത്തയാളാണ് ഹിബ. ഈ കലാകാരിയുടെ പാത പിന്തുടരുകയാണ് അനുജത്തിമാരായ ബിനസയും ഗദായും നിമയും പാട്ടുകാരികളാണ്. യോഗ ഏറെ ഇഷ്ട്ടപെടുന്ന നിമ ആരെയും അത്ഭുതപ്പെടുത്തുന്ന മറ്റ് പ്രകടനംകൂടി പുറത്തെടുത്തു.
സമൂഹിക സേവനത്തോടൊപ്പം നല്ലൊരു പാട്ടുകാരിയാകാന്‍ ആഗ്രഹിക്കുന്ന ഹിബയെ നമുക്കും ആശംസിക്കാം.