സുഹൃത്തിനെ കൊന്ന് മാലിന്യ കൂമ്പാരത്തിൽ തള്ളിയ യുവതിയെ പിടികൂടിയൽ ഫെയ്സ് ബുക്ക് ചിത്രത്തിലൂടെ. കാനഡയിലാണ് സംഭവം. റോസ് ആന്റണിയും ബ്രിട്‌നി ഗോര്‍ഗോള്‍ എന്ന യുവതിയും സുഹൃത്തുക്കളായിരുന്നു. കൊല്ലപ്പെട്ട ദിവസം ഇരുവരും സുഹൃത്തിന്റെ വീട്ടില്‍ മദ്യപിച്ചിരിക്കുകയായിരുന്നു. തുടർന്ന് എന്തോ പറഞ്ഞ് ഇരുവരും വഴക്കിട്ടു. വഴക്ക് മൂർഛിച്ചപ്പോൾ റോസ്, ഗോര്‍ഗോളിനെ കഴുത്ത് ഞെരിച്ച് കൊന്നു. തുടർന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
കൊലപാതകത്തിന് മുന്‍പ് എടുത്ത സെല്‍ഫി റോസ് ആന്റണി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയില്‍ റോസ് ധരിച്ചിരുന്ന ബെല്‍റ്റ് പോലീസിന് മൃതദേഹത്തിനരികില്‍ നിന്ന് കിട്ടി. അത് തെളിവായി സൂക്ഷിച്ചെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. റോസ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. രണ്ട് വര്‍ഷമായിട്ടും കേസിന് തുമ്പ് കിട്ടാതിരുന്ന പോലീസ് പിന്നീട് റോസ് ആന്റണിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.
എന്നാല്‍ അതൊന്നും ഓര്‍മയില്ലെന്നും താന്‍ കാരണമാണ് ഗോര്‍ഗോള്‍ മരിച്ചതെങ്കില്‍ കുറ്റബോധമുണ്ടെന്നുമാണ് റോസ് ആന്റണി കോടതിയില്‍ പറഞ്ഞത്. കേസിൽ റോസ് ആന്റണിക്ക് കോടതി ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.