ഹോട്ടൽഭക്ഷണം മോശമായതിന് ഹോട്ടലുടമയ്ക്കും മകൾക്കും ക്രൂരമർദ്ദനം. ജോർജ്ജിയയിലാണ് സംഭവം. വിളമ്പിയ ചിക്കന്ഫ്രൈയ്ക്ക് ചൂടുപോരെന്ന് ആരോപിച്ചാണ് ഹോട്ടലുടമയേയും മകളെയും ദമ്പതികൾ ഉപദ്രവിച്ചത്. നഥാനിയേൽ, ലതാഷ ദമ്പതികളാണ് ക്രൂരകൃത്യം ചെയ്തത്. ആക്രമണത്തിൽ ഹോട്ടലുടമ ജെനീറ്റ നോറിസിന്റെ മൂക്കിന്റെ അസ്ഥിപൊട്ടി. തടുക്കാനെത്തിയ പതിനഞ്ചുകാരി മകളെയും ഇവർ മർദ്ദിച്ചു.
പണം തിരികെ നൽകിയിട്ടും ഇവർ ആക്രമിക്കുകയായിരുന്നു. പൊലീസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോൾ രോഷാകുലരായി ഇവർ അടി തുടർന്നു. സിസിടിവിയിൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞു.
ഇവർക്കെതിരെ പൊലീസിന് പരാതി നൽകിയതിനെത്തുടർന്ന് കേസ് കോടതിയിലെത്തിയിരുന്നു. ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ഉത്തരവുണ്ടായിരുന്നു. ഇതിനെതിരെ ദമ്പതികൾ മാപ്പ് അപേക്ഷ നൽകിയത് കോടതി സ്വീകരിച്ചതോടെയാണ് വീണ്ടും മാധ്യമശ്രദ്ധനേടുന്നത്.