യുവന്റസുമായി സമനില പിടിച്ച് ബാര്‍സ ചാപ്യന്‍സ് ലീഗ് നോക്കൗട്ടില്‍. ക്വാരബാഗിനെ നാലുഗോളിന് തകര്‍ത്ത് ചെല്‍സിയും നോക്കൗട്ടിലെത്തി; മറ്റ് മൽസരങ്ങളില്‍ പി.എസ്.ജിയും അത്ലറ്റിക്കോ മഡ്രിഡും ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേസലിനോട് പരാജയപ്പെട്ടു.
രാജകീയമായി തികച്ചും ആധികാരിതയോടെ റയല്‍ നോക്കൗട്ടിലെത്തിയപ്പോള്‍ യുവന്റസുമായി ഗോള്‍രഹിത സമനില പിടിച്ച് വളരെ കഷ്ടപ്പെട്ടാണ് ബാര്‍സ നോക്കൗട്ടിലേക്കെത്തുന്നത്. സൂപ്പര്‍ താരങ്ങളൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതോടെ വിജയിക്കാനായില്ല ബാര്‍സക്ക്.
നെയ്മറുടെയും കവാനിയുടേയും ഇരട്ടഗോള്‍ കരുത്തില്‍ ഒന്നിനെതിരെ ഏഴ്ഗോളിനാണ് പി.എസ്.ജി കെല്‍റ്റിക്കിനെ തകര്‍ത്തത്. ആദ്യ മിനിട്ടില്‍ തന്നെ ഗോള്‍ നേടിയ കെല്‍റ്റിക്കിന് മല്‍സരത്തിന്റെ മറ്റൊരു നിമിഷത്തിലും സന്തോഷിക്കാന്‍ വിട്ടില്ല പി.എസ്.ജി .
ക്വാരബാഗിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചാണ് ചെല്‍സിയുടെ നോക്കൗട്ട് പ്രവേശം. ബേസലിനോട് അപ്രതീക്ഷിത തോല്‍വിയറിഞ്ഞ യുണൈറ്റഡ് കരുത്ത്. മറ്റ് മല്‍സരങ്ഹളില്‍ എത്ലറ്റക്കോ റോമയെയും ബയണ്‍ ആന്ദര്‍ലിചിറ്റിനെയും സ്പോര്‍ട്ടി ഓഫിപിയാക്കസിനെയും തോല്‍പിച്ചു.