12 മണിക്കൂർ ഒറ്റയിരുപ്പിൽ പബ്ജി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

India Online Game Ban
Representional Image
SHARE

പകല്‍ മുഴുവന്‍ പബ്ജി കളിച്ച വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തമിഴ്നാട്  ഈറോഡിലാണ് 16 കാരന്‍  കുഴഞ്ഞുവീണുമരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പുറത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് 12 മണിക്കൂറിലേറെ ഒറ്റയിരുപ്പില്‍ ഗെയിം  കളിച്ചതാണ് ദുരന്തത്തിനു കാരണമായത്. ബാറ്റില്‍ റോയല്‍ വിഭാഗത്തില്‍പെടുന്ന പബ്ജി ഗെയിം ലഹരിമരുന്നു പോലെ കുട്ടികളെ കീഴ്പെടുത്തുന്നതായി നേരത്തെ തന്നെ ആരോപമുയര്‍ന്നിരുന്നു. കളിക്കാര്‍ പരസ്പരം പോരാടുകയും ഒടുവില്‍ അതിജീവിക്കുന്നവര്‍ വിജയികളാവുകയും ചെയ്യുന്ന ഗെയിമിന്റെ അവസാനത്തെ ഇരയാണ് ഈറോഡിലെ ഈ പതിനാറുകാരന്‍. ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ ആയതോടെയാണ്  ഈറോഡ് കരുങ്കല്‍പാളയത്തെ സതീഷ് കുമാറെന്ന വിദ്യാര്‍ഥി പബ്ജി കളിക്കാന്‍ തുടങ്ങുന്നത്.  

സ്വകാര്യ പോളിടെക്നിക്കില്‍  ടെക്സ്റ്റൈയില്‍  ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്ന സതീഷിന് തോല്‍വികള്‍ താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ വിഷാദത്തിലാകുന്നത് പതിവായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും സതീഷ് ഗെയിമില്‍ തോറ്റു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ തന്നെ സതീഷ് മുറിയില്‍ കയറി കളി തുടങ്ങി. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങിയില്ല. വൈകിട്ട് ആറുമണിയായപ്പോള്‍ ഇരുന്നിടത്ത് നിന്ന് സതീഷ് താഴെക്കുമറഞ്ഞു വീണു. മാതാപിതാക്കളെത്തി ഉടന്‍ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വഭാവിക മരണത്തിനു കരിങ്കല്‍പാളയം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...