ആലപ്പുഴയില്‍ പതിന്നാലുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജുവാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം രണ്ടായി. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴിയെടുത്തിരുന്നു. മുന്‍പ് അറസ്റ്റിലായത് നർക്കോടിക്സ് വിഭാഗം സീനിയർ സിപിഒ നെൽസൺ തോമസാണ്. ഇടനിലക്കാരിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒട്ടേറെ പൊലീസുകാര്‍ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന എട്ടുപേരയാണ് ഇതിനകം ചോദ്യംചെയ്തത്. പെൺകുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതിനു വൈദ്യപരിശോധനയിൽ തെളിവു ലഭിച്ചിട്ടുണ്ട്.
പ്രതികളുടെ വൈദ്യപരിശോധനാ ഫലവുമായി ഒത്തുനോക്കിയ ശേഷമാണ് തുടർനടപടികള്‍. കേസിലെ രണ്ടാംപ്രതിയായ നെൽസണെ പതിനാലു ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. ഒന്നാംപ്രതി പുന്നപ്ര സ്വദേശി ആതിരയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയയിൽ വാങ്ങുന്നതിനു അപേക്ഷ അന്വേഷണസംഘം നല്‍കിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇടനിലക്കാരി വീട്ടിൽനിന്നു കടത്തുന്നതിനിടെ നാട്ടുകാർ തടഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.