തിരുവനന്തപുരം ശ്രീകാര്യത്ത് സി.പി.എം. നേതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ട് ആർ. എസ്. എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ശ്രീകാര്യം സ്വദേശികളായ അഖിൽ,സ്വാദിഷ് എന്നിവരാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞമാസം 27 ന് രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗം എ. സാജുവിനെയാണ് ആര്‍.എസ്.എസ് സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. തലക്കും കൈകാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സാജു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കേരളാദിത്യപുരം സ്വദേശി അബ്ബാസ് കണ്ണന്‍ എന്നു വിളിക്കുന്ന അഖില്‍, പോങ്ങുംമുട് സ്വദേശി കിച്ചു എന്നിവരാണ ്ശ്രീകാര്യം പെലീസിന്റെ പിടിയിലായത്.
കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നാലു പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.