മലപ്പുറം കുറ്റിപ്പുറത്ത് മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വളാഞ്ചേരി കൊട്ടാരം സ്വദേശി ശിഹാബാണ് എക്സൈസിന്റെ പിടിയിലായത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവാണ് കുറ്റിപ്പുറം ബസ് സ്റ്റാന്റ് പരിസരത്തു വച്ച് പിടിച്ചെടുത്തത്.
എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. പ്രതി കഞ്ചാവുമായി വരുന്ന വിവരമറിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസുകാരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ്സ് സ്റ്റാൻ്റ് പരിസരത്തു വച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ വില വരും. ചോദ്യം ചെയ്യലിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് ചില ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ പറഞ്ഞു.
ചെരിപ്പു വ്യാപാരത്തിൻ്റ മറവിൽ ട്രെയിൻ മാർഗ്ഗം പല തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ശിഹാബ് എക്സൈസിനോട് വെളിപ്പെടുത്തി. തെലുങ്കു ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഇയാൾക്ക് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. വടക്കന്‍ ജില്ലകളിലെ ചില്ലറ വില്‍പനക്കാര്‍ക്കായാണ് കഞ്ചാവ് എത്തിക്കുന്നതെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെ വില്‍പന. വടകര NDPS കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.