തിരുവനന്തപുരം മുരുക്കുംപുഴയിൽ കഴിഞ്ഞമാസം ആത്മഹത്യ ചെയ്ത ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 16 കാരിയുടെഗർഭം അലസിപ്പിച്ചതിന്റെ തെളിവും റിപ്പോർട്ടിലുണ്ട്. സംഭവത്തില്‍ പെൺകുട്ടിയുടെ മാതൃ സഹോദരി ഭർത്താവ് രാജേഷ് അറസ്റ്റിലായി
കഴിഞ്ഞ മാസം 23നാണ് 16 കാരിയായ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യയെന്ന നിലപാടിൽ കേസ് അവസാനിപ്പിക്കയും ചെയ്തു, മൂന്ന് ദിവസം മുമ്പ് പുറത്തു വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും, മൂന്നു മാസമുളള ഗർഭം അലസിപ്പിച്ചെന്നും ചൂണ്ടിക്കാട്ടുന്നു.തുടർന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്
പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയതായ പൊലീസ് അറിയിച്ചു.അതേസമയം വിവരം മറച്ചുവെച്ച ബന്ധുക്കൾക്കെതിരേയും ആശുപത്രി അധികൃതർക്കെതിരേയും കേസ് എടുത്തേക്കമെന്ന് പൊലീസ് പറയുന്നു