വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ നീട്ടി. ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമായും വര്‍ധിപ്പിച്ചു. എൻട്രൻസ് പരീക്ഷ അപേക്ഷയുടെ ചട്ടങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.
എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട സമയമായതിനാൽ സർട്ടിഫിക്കറ്റുകൾക്ക് വലിയ തിരക്കാണ് വില്ലേജ് ഒാഫീസുകളിൽ. ഈ സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.ഇതനുസരിച്ച് എൻട്രൻസ് പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം ജാതി, വരുമാന, പൗരത്വ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യേണ്ടതില്ല. പകരം അപേക്ഷഫോറത്തിൽ ഏത് ജാതിയെന്നും എത്ര വരുമാനമെന്നും രേഖപ്പെടുത്തിയാൽ മതി.പ്രവേശനസമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.അപേക്ഷിക്കുന്നവരെല്ലാം, സർട്ടിഫിക്കറ്റിനായി വില്ലേജ് ഒാഫീസുകളിൽ ക്യൂ നിൽക്കുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇതിന് പുറമെയാണ് ജാതി വരുമാന സർട്ടിഫിക്കറ്റുകളുടെ കാലാവധിയും നീട്ടിയത്.ജാതി സർട്ടിഫിക്കറ്റിന്റ കാലാവധി ഇനി മുതൽ മൂന്നുവർ·ഷമായിരിക്കും.
ഇതിനിടയിൽ ഏത് കോഴുസുകൾക്ക് ചേർന്നാലും സ്കോളർഷിപ്പ് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കും ഒരേ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ആറുമാസത്തിൽ നിന്ന് ഒരു വർഷമാക്കിയിട്ടുണ്ട്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം ഉപയോഗിക്കാം.റവന്യുമന്ത്രിയും വിദ്യഭ്യാസമന്ത്രിയും പട്ടികജതി വകുപ്പ് മന്ത്രിയും ചേർന്നാണ് തീരുമാനമെടുത്തത്.എൻട്രൻസ് കമ്മീഷണറും യോഗത്തിൽ പങ്കെടുത്തു.