മലപ്പുറം താനൂരിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നിശ്ചലമായത് പ്രദേശത്തെ സാധരണ ജനജീവിതം. ആക്രമണം ഭയന്ന് തീരദേശത്തെ പല കുടുംബങ്ങളും വീടുപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് രക്ഷപ്പെട്ടു. തീരദേശത്തെ നേർകാഴ്ചകൾ ദയനീയമാണ്. ആക്രമിക്കപ്പെട്ട പല വീടുകളിലും കിടന്നുറങ്ങാൻ പോലുമാവാത്ത സ്ഥിതി. രാഷ്ട്രീയ പാർട്ടികൾക്കൊപ്പം പൊലീസുകൂടി അക്രമിസംഘത്തിന്റെ ഭാഗമായത് എല്ലാവരേയും ഞെട്ടിച്ചു.
മിക്ക വീടുകളിൽ നിന്നും കുട്ടികൾ സ്കൂളിൽ പോവുന്നില്ല. സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പാടാണ്. പല കുടുംബങ്ങളും വീടുപേക്ഷിച്ച് രക്ഷപ്പെട്ടു. കുട്ടികൾ അടക്കം വീട്ടിലുളള പുരുഷൻമാരെ തേടി പൊലീസെത്തുന്ന കസ്റ്റഡിയിലെടുക്കുന്നതും ജനജീവിതം അസ്വസ്ഥമാക്കുന്നു. ഒപ്പം ആക്രമണത്തിൽ ഈ കുടുംബങ്ങൾക്കുണ്ടായ ധനനഷ്ടം ആരു സഹിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.