ശങ്കർ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ വിജിലൻസ് കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കള്ളപ്പരാതികൾ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ വിജിലൻസ് എന്തിനെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം
പരാതികളുടെ കാമ്പും കഴമ്പും പരിശോധിച്ചായിരുന്നു വിജിലൻസിനെതിരെ ഹൈക്കോടതിയുടെ വിമർശനം. തെറ്റും ശരിയും തിരിച്ചറിയാൻ വിജിലൻസിന് കഴിയണം. വിജിലൻസ് കേരളാ പൊലീസിന്റെഭാഗം മാത്രമാണ്. വിജിലൻസ് പ്രത്യേക അന്വേഷണസംഘവുമല്ല. അത്തരത്തിലൊരു പരിഗണന നൽകേണ്ടതുമില്ല. കള്ളപ്പരാതികൾ തിരിച്ചറിയാത്ത വിജിലൻസ് എന്തുവിജിൻസാണെനനായിരുന്നു ഹൈക്കോടതിയുടെ ഇന്നത്തെ ചോദ്യം. പായിച്ചിറ നവാസാണ ശങ്കർ റെഡ്ഢിയുടെ സ്ഥാനക്കയറ്റം ചോദ്യം ചെയ്ത് വിജിലൻസ് കോടതിയെ സമീപിച്ചിട്ടുള്ളത്.
േകസിനനുബന്ധമായി ഹജരാക്കാൻ നവാസിന് സർക്കാർ രേഖകൾ എങ്ങിനെ കിട്ടുന്നു എന്ന് ചോദിച്ച കോടതി ഇത് അന്വേഷണ വിധേയമാക്കണമെന്നും പറഞ്ഞു. നിലവിൽ നാൽപതിലേറെ കേസുകൾ പായിച്ചിറ നവാസ് വിവിധ കോടതികളിൽ നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ശങ്കർ റെഡ്ഢിക്ക് സ്ഥാനക്കയറ്റം നൽകിയതുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് കോടതി നടപടികൾ നിർത്തിവയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു. വിജിലൻസ് കോടതി നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുൻആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്ന വിമർശനവും ഹൈക്കോടതി നടത്തിയിരുന്നു