‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിവഴി ഉപയോഗയോഗ്യമല്ലാത്ത ഭൂമി ലഭിച്ചവര്‍ക്ക്, അത് മാറ്റിനല്‍കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. 21,000 പേർക്ക് നൽകാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. റോഡ് വെട്ടിപ്പൊളിക്കുന്നതുമൂലം പ്രതിവർഷം മൂവായിരംകോടിരൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ഒരുവര്‍ഷം സംസ്ഥാനത്ത് ശരാശരി അയ്യായിരം സ്ഥലങ്ങളില്‍ റോഡ് വെട്ടിപ്പൊളിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ തുകകെട്ടിവയ്ക്കണമെന്നാണ് നിയമം. എങ്കിലും റോഡുകൾ പഴയപടിയാകുന്നില്ല. ഇതുമൂലം സംസ്ഥാന ജഖനാവിന് പ്രതിവർഷം 3000 കോടിരൂപയുടെ നഷ്ടമുണ്ടാകുന്നുവേന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. ചില സ്വകാര്യ കമ്പനികള്‍ അനധികൃതമായി റോഡ് വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കാസർകോഡ്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ 58,398 ഭൂരഹിതർക്ക് ഭൂമി നൽകാൻ ഉത്തരവായെങ്കിലും മുപ്പതിനായിരം പേർക്കാണ് ഭൂമി കൈമാറിയത്. ഇതിൽ 14, 903 പേർക്ക് നൽകിയ ഭൂമി വാസയോഗ്യമല്ല.
281.96 ഹെക്ടര്‍ ഭൂമി വിതരണത്തിനായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് 21000 പേർക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് സമ്പൂർണ ഭവന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ സർവെ തുടങ്ങിയെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.