ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന ദലിത് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു. ലക്ഷ്മി നായരെ മാറ്റണമെന്ന സമരത്തിലുറച്ച് വിദ്യാര്‍ഥികള്‍ സമരം തുടരുമ്പോള്‍ ,പൊലീസ് സംരക്ഷണത്തോടെ കോളജ് തുറക്കാനാണ് മാനേജ്മെന്‍റ് ശ്രമം.
ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റികൊണ്ടുള്ള ഒത്തു തീർപ്പ് വേണ്ടെന്ന മാനേജ്മെന്റ് നിലപാട് ഇന്നും ആവർത്തിച്ചു.രണ്ടു ദിവസത്തിനകം പൊലീസ് സംരക്ഷണത്തോടെ കോളജ് തുറക്കാനാണ് മാനേജ്മെന്‍റിന്‍റെ ശ്രമം. നാളെ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച കേസ് വരുമ്പോള്‍ ഈ നിലപാട് ആവര്‍ത്തിക്കും. മാനേജ്മെന്‍റ് ഡയറക്ടര്‍ ബോര്‍ഡ് യോഗവും ഈ വിഷയം ചര്‍ച്ച ചെയ്യും.അതേസമയം വിദ്യാര്‍ഥിയായ വിവേക് നല്‍കിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പേരൂര്‍ക്കട പൊലീസ് കേസെടുത്തു.
തുടര്‍ച്ചയായ ഇരുപതാം ദിവസവും പ്രിന്‍സിപ്പലിന്‍റെ രാജി തന്നെയാണ് വിദ്യാര്‍ഥികളുട ആവശ്യം. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണറെയും കാണും.