താരപരിവേഷം വന്നാൽ ജൻമനാടിനെ മറന്ന് ദന്തഗോപുരത്തിൽ വസിക്കുന്ന കലാകാരൻമാർ കലാഭവൻ മണിയെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി. ലഭിക്കാതെ പോയ പുരസ്കാരങ്ങൾക്കെല്ലാം മുകളിൽ മണി വളർന്നിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ചില കൂട്ടുകെട്ടുകളും ശീലങ്ങളും ഒഴിവാക്കിയാൽ കലാഭവൻ മണി ഇനിയും ജീവിക്കുമായിരുന്നൂവെന്നും ചാലക്കുടിയിൽ മണി അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.
കലാഭവൻ മണിയെ അനശ്വരനായ അതുല്യ കലാകാരൻ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി താരപദവിയിലും വന്നവഴി മറക്കാതെ പച്ചയായ ജീവിച്ചെന്നതാണ് മണിയുടെ ഏറ്റവും വലിയ മഹത്വമെന്ന്ും പറഞ്ഞു.. മണി എന്തുകൊണ്ട് മറ്റ് പല കലാകാരൻമാരേക്കാളും ജനപ്രീയ നായെന്നും വിലയിരുത്തി.
മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരം തുടരുകയാണങ്കിലും അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. എന്നാൽ മരണകാരണത്തെക്കുറിച്ച് ഇങ്ങിനെ പറഞ്ഞു. സോട്ട് പിണറായി വിജയൻ ,മുഖ്യമന്ത്രി
ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ചാലക്കുടി പൗരാവലിയും മുൻസിപ്പാലിറ്റിയും ചേർന്നാണ് അനുസ്മരണം ഒരുക്കിയത്. മന്ത്രിമാരായ എ.സി. മൊയ്തീൻ ,ഇ.ചന്ദ്രശേഖരൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.