തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സദാചാര ഗുണ്ടായിസത്തിൽ ദേശീയ വനിതാകമ്മിഷന്‍ കേസെടുക്കും.വിദ്യാർഥിനികളുടെ പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതായും കമ്മിഷനംഗം സുഷമ സാഹു പറഞ്ഞു.ആക്രമണത്തിനിരയായ വിദ്യാർത്ഥിനികൾ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി.
യൂണിവേഴ്സിറ്റി കോളജിൽ എസ് എഫ് ഐയുടെ സദാചാര ഗുണ്ടായിസത്തിനിരകളായ അസ്മിത കബീറും സൂര്യഗായത്രിയുമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നല്കിയത്.ഗുണ്ടാരാജാണ് കോളേജിൽ നടന്നതെന്നും സംഭവത്തിൽ കേസെടുക്കുമെന്നും പരാതി പരിശോധിച്ച കമ്മിഷനംഗം സുഷമ സാഹു പറഞ്ഞു.
ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി അസ്മിതയും സൂര്യഗായത്രിയും ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും പരാതി നല്കി.സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം പ്രതികളായ കേസിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.