സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്ന വാദം അവിശ്വസനീയമെന്ന് കുടുംബം. ആത്മഹത്യയെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണമെന്ന് അച്ഛന്‍ ഷാജി വര്‍ഗീസ് പറഞ്ഞു. കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങിയശേഷം മിഷേലിന് എന്ത് സംഭവിച്ചെന്ന് അറിയണം. പുതിയ അന്വേഷണസംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും ഷാജി വര്‍ഗീസ് പറഞ്ഞു.
അതേസമയം, മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പിറവത്ത് ആക്ഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഹർത്താൽ പുരോഗമിക്കുകയാണ്. പരാതി നല്‍കിയിട്ടും അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.