ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ അര്‍ധരാത്രി മുതല്‍ പണിമുടക്കും. സി.െഎ.ടി.യു ഒഴികെയുള്ള യൂണിയനുകൾ 24 മണിക്കൂര്‍ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ നാളെ പകുതിയോളം സർവീസുകൾ മുടങ്ങും. സമരം ഒഴിവാക്കാന്‍ ഗതാഗതമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.
എല്ലാമാസവും ഏഴാംതീയതിയ്ക്കുള്ളിൽ മുഴുവൻ ശമ്പളവും നൽകുക,പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുക,അച്ചടക്ക നടപടികൾ പുനപരിശോധിക്കുക എന്നിവയാണ് യൂണിയനുകളുടെ ആവശ്യങ്ങൾ.എന്നാൽ ഒരു കാര്യത്തിലും മന്ത്രി കൃത്യമായ ഉറപ്പ് നൽകിയില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടി. ഡി.എഫ് ആരോപിച്ചു
എന്നാൽ തൊഴിലാളികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചെന്നും എന്നിട്ടും പണിമുടക്കുന്നത് കെ.എസ്.ആർ.ടി.സിയെ തകർക്കുകയേ ഉള്ളുവെന്ന് ഗതാഗതമന്ത്രി പറഞ്ഞു
ടി.ഡി.എഫിന് പുറമെ എ.െഎ.ടി.യു.സിയും ബി.എം എസും പണിമുടക്കിനുണ്ട്.സി.െഎ.ടിയു പണിമുടക്കുന്നില്ലെങ്കിലും ഈ മാസം ഏഴിന് മുഴുവൻ ശമ്പളവും കിട്ടിയില്ലെങ്കിൽ അന്ശ്ചിതകാലസമരത്തിറങ്ങുമെന്നാണ് അറിയിച്ചിട്ടുണ്ട്. ഒരു വിഭാഗം പണിമുടക്കിൽ ഉറച്ചുനിൽക്കുന്നതിനാൽ അർധരാത്രി മുതലുള്ള പകുതിയോളം സർവീസുകൾ മുടങ്ങും