നിലമ്പൂർ നഞ്ചൻകോട് റയിൽ പാതയ്ക്ക് പിന്തുണയറിയിച്ച് കർണാടക സർക്കാർ. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി കേരളത്തിലെ സർവകക്ഷിസംഘം നടത്തിയ ചർച്ചയിലാണ് പുതിയ പാതയ്ക്കായുള്ള പിന്തുണ വ്യക്തമാക്കിയത്. നിർദ്ദിഷ്ട പാത ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാണെന്ന് മന്ത്രി യു. ടി. ഖാദർ മനോരമ ന്യൂസിനോട് പറഞ്ഞു.
കർണാടകയിലെ ഗുണ്ടൽപേട്ടയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എംഎൽഎമാരായ സി. കെ. ശശീന്ദ്രൻ, ഐ. സി. ബാലകൃഷ്ണൻ, പി. വി. അൻവർ എന്നിവർ പുതിയ പാതയുടെ ഗുണത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രിയോട് സംസാരിച്ചു. ചാമരാജ്നഗർ ജില്ലയുടെ ചുമതലയുള്ള മന്ത്രി യു.ടി. ഖാദർ, എം.പി. ആർ. ദ്രുവനാരായണ എന്നിവരുമായി സർവക്ഷിസംഘം കൂടിക്കാഴ്ച നടത്തി. റെയിൽ പാതയെ സ്വാഗതം ചെയ്ത യു.ടി.ഖാദർ തുടർ ചർച്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചു. സോട്ട് യു. ടി. ഖാദർ, കർണാടക മന്ത്രി കർണാടക സർക്കാർ പൂർണ സഹകരണം ഉറപ്പ് തന്നെന്ന് സി. കെ. ശശീന്ദ്രൻ പറഞ്ഞു. സോട്ട് സി. കെ. ശശീന്ദ്രൻ എംഎൽഎ ബത്തേരി നഗരസഭാ അധ്യക്ഷൻ, വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൾ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പിടുസി ഇനിയും കടമ്പകൾ ഒരുപാട് കടക്കാനുണ്ടെങ്കിലും ഈ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്ന പുതിയൊരു ചുവടുവയ്പാണ്.