സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനും അക്കാദമിക് നിലവാരം പരിശോധിക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽനാലംഗ സമിതിയെ ചുമതലപ്പെടുത്തി. നാല് വി.സിമാർ അടങ്ങുന്നതാണ് സമിതി.മുഖ്യമന്ത്രി വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം
സ്വാശ്രയ കോളജുകളിൽ വിദ്യാർഥികളോടുള്ള സമീപനത്തിലും അക്കാദമിക് നിലവാരത്തിന്റെ കാര്യത്തിലും വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇന്റേണൽ മാർക്ക് നാലംഗ ഉന്നതസമിതി പരിശോധിക്കും. കോളജുകളുടെ അഫിലിയേഷൻ അടക്കമുള്ള കാര്യങ്ങളിൽ മാനദണ്ഡങ്ങൾ കർശനമാക്കാനും തീരുമാനമെടുത്തു. സ്വശ്രയ കോളജുകളിലെ പി.ടി.എ, കോളജ് യൂണിയൻ എന്നിവ ശക്തിപ്പെടുത്തും.
ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടി സ്വീകരിക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി പൂർണ പിന്തുണ ഉറപ്പുനൽകി. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനാണ് നിർദ്ദേശം.