ചെമ്മീൻ സിനിമയുടെ അൻപതാം വാർഷികാഘോഷത്തിനെതിരെ ധീവരസഭ. മല്‍സ്യതൊഴിലാളി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ചിത്രത്തിന്‍റെ വാര്‍ഷികാഘോഷം ആലപ്പുഴയിൽ നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറഞ്ഞു. വിപുലമായ ആഘോഷപരിപാടിക്കായി സാംസ്കാരികവകുപ്പ് സ്വഗതസംഘം രൂപീകരിച്ചതിനുപിന്നാലെയാണ് ഇതിനെതിരെ ധീവരസഭ രംഗത്തെത്തിയത്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചെമ്മീന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാമെന്ന നിര്‍ദേശം വച്ചത്. വരുന്ന ഏപ്രലില്‍ ആലപ്പുഴയില്‍വച്ച് ചടങ്ങ് സംഘടിപ്പിക്കാന്‍ തുടര്‍ന്ന് തീരുമാനിച്ചു. ഇതിനായി സാംസ്കാരിക വകുപ്പ് സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സിനിമക്കും ആഘോഷപരിപാടിക്കും എതിരെ ധീവരസഭ രംഗത്തെത്തിയത്. ചെമ്മീന്‍ മല്‍സ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന കൃതിയാണെന്നും അത് സിനിമയാക്കിയപ്പോള്‍ ദൃശ്യങ്ങളിലൂടെ അവഹേളനം പൂര്‍ത്തിയായെന്നും ഇവര്‍ ആരോപിക്കുന്നു. അതിനാല്‍ അന്‍പതാം വാര്‍ഷികാഘോഷം തടയും
തീരദേശവാസികളായ കുട്ടികള്‍ ഈ ചിത്രത്തിന്‍റെ പേരില്‍ ഇപ്പോളും അപമാനിതരാവുന്നുണ്ടെന്നും ദിനകരന്‍ പറഞ്ഞു. ചെമ്മീന്‍ വിഷയത്തില്‍ തീവ്രമായ നിലപാടാണുള്ളതെന്ന് ധീവരസഭ വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും തീരുമാനം മാറ്റില്ല