ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം നേതൃത്വം നടത്തിയ ശ്രമം പാളി. പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് ലക്ഷ്മി നായരും പ്രിന്‍സിപ്പലിനെ മാറ്റാനാകില്ലെന്ന് അക്കാദമി ഡയറക്ടര്‍മാരും നിലപാടെടുത്തതോടെയാണ് സമവായശ്രമം പൊളിഞ്ഞത്. ലക്ഷ്മി നായരുടെ പിതാവും അക്കാദമി ഡയറക്ടറുമായ എന്‍.നാരായണന്‍ നായരെ എ.കെ.ജി. സെന്ററില്‍ വിളിപ്പിച്ചായിരുന്നു ചര്‍ച്ച.
ലോ അക്കാദമിക്ക് മുന്നിൽ വിദ്യാർഥിസമരം അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് സി.പി.എം ഇടപെട്ടത്. പ്രിൻസിപ്പൽ ലക്ഷ്്മി നായരുടെ അച്ഛനും അക്കാദമി ഡയറക്ടറുമായ എൻ. നാരായണൻ നായരെ എ.കെ.ജി സെന്ററിൽ വിളിച്ചുവരുത്തിയായിരുന്നു സമവായശ്രമം.
മകന്‍ അഡ്വക്കേറ്റ് നാഗരാജ് നാരായണന്‍, നാരായണൻനായരുടെ അനുജനും സിപിഎം സംസ്ഥാനകമ്മിറ്റിയംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനുശേഷമാണ് പ്രിന്‍സിപ്പലിനെ മാറ്റാനാകില്ലെന്ന് അക്കാദമി മാനേജ്മെന്റ് അറിയിച്ചത്.
അതേസമയം പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്ന് കോലിയക്കോട് എം. കൃഷ്ണൻനായർ മനോരമന്യൂസിനോട് പറഞ്ഞു. അക്കാദമി ബോര്‍ഡ് ഓഫ്് ഡയറക്ടേഴ്സ് യോഗം നാളെ ചേരും.