മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കുന്നതിനെച്ചൊല്ലി സിപിഐയും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാകില്ലെന്ന സര്‍ക്കര്‍ നിലപാട് തെറ്റാണെന്ന് കാനം രാജേന്ദ്രന്‍ വീണ്ടും വിമര്‍ശനമുയർത്തി. വിവരാവകാശത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും ആരും പുകമറ സൃഷ്ടിക്കാൻ നോക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ലോഅക്കാദമി സമരത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ പരസ്യവിമർശനത്തിന് പിന്നാലെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശം നിയമപ്രകാരം നൽകില്ലെന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് എൽഡിഎഫ് സർക്കാരും തുടരുന്നത് ശരിയല്ല. നിയമനത്തിന്റെ ചിറകരിയാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കും.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി സിപിഐയെ ലക്ഷ്യംവെച്ചായിരുന്നു. വിവരാവകാശ നിയമത്തിന് സംസ്ഥാനസർക്കാർ എതിരാണെന്ന് വരുത്തി തീർക്കാൻ ആരും നോക്കണ്ട. മറുപടിപറയാത്തത് വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്.
ലോഅക്കാദമി,വിവാരാവകാശ വിഷയങ്ങളിൽ ഇടതുമുന്നണിയിലെ പ്രധാന പാർട്ടികൾ പര്യസ്യമായി ഏറ്റമുട്ടുന്നതിൽ മറ്റു കക്ഷികൾക്ക് അമർഷമുണ്ട്.