ലോ അക്കാദമി പ്രശ്നത്തിൽ കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് പ്രകടനത്തിനിടെ നേരിയതോതിൽ സംഘർഷം. നാലുപ്രവർത്തകർക്ക് ലാത്തിയടിയേറ്റു. ഇതിൽ ലോ അക്കാദമി വിദ്യാർഥി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരുക്ക് ഗുരുതരമാണ്. എ.ബി.വി.പി പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ജലപീരങ്കി പ്രയോഗിക്കുമുമ്പുതന്നെ വിരണ്ടോടിയ കെ.എസ്.യുക്കാരെ പൊലീസ് പിന്തുടർന്ന് തല്ലി. ടിജു യോഹന്നാൻ, ശ്രീക്കുട്ടൻ , ഗോകുൽ എന്നിവർക്കും ലാത്തിയടിയേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കെ.എസ്.യുക്കാർ എം.ജി. റോഡിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു. ഇവരെ അറസ്റ്റുചെയ്തുനീക്കിയപ്പോഴായിരുന്നു അടുത്ത ലാത്തിയടി. പൊലീസിനെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ലോ അക്കാദമി മൂന്നാം വർഷ വിദ്യാർഥി ഉണ്ണികൃഷ്ണൻ പോറ്റിയെ കന്റോൺമെന്റ് സി.ഐ പ്രസാദ് വളഞ്ഞിട്ട് അടിച്ചു. ഹൃദയസംബന്ധമായ അസുഖമുള്ള ഉണ്ണികൃഷ്ണൻ ബോധരഹിതായി
തൊട്ടുപിന്നാലെ എ.ബി.വി.പി യുടെ പ്രതിഷേധപ്രകടനം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും കുട്ടികൾ നിന്നുനനഞ്ഞു. ഇവരെ പിന്നീട് അറ്റസ്റ്റുചെയ്തുനീക്കി