ക്രൈസ്തവ മാനേജ്മെന്‍റുകളും വിദ്യാഭ്യാസ കച്ചവടത്തിന്‍റെ ഭാഗമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വം ക്രൈസ്തവ മാനേജ്മെന്‍റുകള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തടയാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ടെന്നായിരുന്നു ഇതിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. സ്വാശ്രയ കോളജുകള്‍ക്കെതിരെയുണ്ടാകുന്ന പൊതു അഭിപ്രായ പ്രകടനങ്ങള്‍ ശരിയല്ലെന്നും കര്‍ദിനാള്‍ പറഞ്ഞു
കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. അടുത്തകാലം വരെ ലാഭം നോക്കാതെയായിരുന്നു ക്രൈസ്തവ മാനേജ്മെന്‍റുകളുടെ പ്രവർത്തനം. എന്നാൽ മാറിയ സാഹചര്യത്തിൽ ക്രൈസ്തവ മാനേജ്മെന്‍റുകളുടെ നിലപാടിലും മാറ്റമുണ്ടായി. അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ ലാഭം കൊയ്യാന്‍ കോളേജുകള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്ന് പ്രതികരിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ മാനേജ്മെന്‍റുകള്‍കക്കുള്ള സ്ഥാനം നിഷേധിക്കാനാവില്ലെന്നും ഒാര്‍മ്മപ്പെടുത്തി, പല ക്രൈസ്തവസഭകളും സ്ഥാപനങ്ങളും പതിവ് ക്ഷണിതാവാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായിയുടെ വിമര്‍ശനം.