മഹാരാഷ്ട്രയിലെ നാസിക്കിൽ ദുരൂഹസാഹചര്യത്തിൾ മരിച്ച സൈനികൻ റോയ് മാത്യുവിന് ജൻമനാട് വിടനൽകി. പുത്തൂർ സെ൯് പോൾ മലങ്കര കത്തോലിക്ക പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. മൃതദേഹം റീ പോസ്റ്റുമാർട്ടത്തിന് വിമാനത്താവളത്തിൽ നിന്ന് വിട്ടുനൽകാ൯ വൈകിയത് ബന്ധുക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി.
പട്ടാളക്യാംപിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സൈനിക൯ റോയി മാത്യുവി൯െ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകിട്ട് നാലരയോടെ ജന്മനാട്ടിലെത്തിയപ്പോൾ വ൯ജനാവലിയാണ് കാത്ത് നിന്നത്.ആദ്യം റോയി പഠിച്ച പവിത്രേശ്വരം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വെച്ചു.വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളുെ നാട്ടുകാരും അന്തിമപോചാരമർപ്പിച്ചു. തുടർന്ന് പള്ളിയിൽ സൈനിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം
രാവിലെ നാസിക്കിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച റോയി മാത്യുവി൯െ മൃതദേഹം റീപോസ്റ്റ് മാർട്ടം നടത്തണമെന്ന് ഭാര്യയുടെയും ബന്ധുക്കളുടെയും ആവശ്യം സൈന്യം ആദ്യം നിരാകരിച്ചത് തർക്കത്തിന് കാരണമായി. മൃതദേഹം ഒരു മണിക്കൂറോളം ട്രോളിയിൽ ദേശീയപതാക പോലും പുതപ്പിക്കാതെ അനാഥമായി കിടന്നു. മൃതദേഹത്തോട് അനാഥരവ് കാട്ടിയെന്ന് ബന്ധുക്കൾ ആരോപിച്ചു
റീപോസ്റ്റ്മോർട്ടം സർക്കാരി൯െ ഇടപെടൽ കൊണ്ടാണ് നടന്നത്. മൃതദേഹത്തോട് സർക്കാർ അനാഥരവ് കാട്ടിയിട്ടില്ലെന്സൈമിക൯െ വീട്ടിലെത്തിയ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി അന്വേഷിക്കുമെന്ന് കൊല്ലം റൂറൽ എസ്പി എസ് സുരേന്ദ്രൻ പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് പൊലീസ് നാസിക്കിലേയ്ക്ക് പോകും