കനത്ത സുരക്ഷക്ക് നടുവിൽ ദക്ഷിണ കന്നഡ സിപിഎം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മത സൗഹാർദ റാലി ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയൻ മംഗളുരുവിൽ എത്തി. സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനും പൊലീസ് നിരോധനാജ്ഞക്കും ഇടയിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.മംഗളുരുവിൽ ആഹ്വാനം ചെയ്ത ബന്ദ് വലിയ പ്രതിഫലനം ഉണ്ടാക്കിയില്ല.
നാലായിരത്തിലധികം പൊലീസുകാർ നിരന്നു നിന്ന മംഗളുരു നഗരത്തിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങിയത്. കന്നഡത്തിലെ ലാൽ സലാം വിളികളോടെ അണികൾ വരവേറ്റു. കേന്ദ്ര കമ്മിറ്റി അംഗം ഉൾപ്പടെയുള്ളവരെ മാറ്റി നിർത്തുന്ന രീതിയിലുള്ള സുരക്ഷയായിരുന്നു ഒരിക്കിയിരുന്നത്. ചെറിയ വിശ്രമത്തിന് ശേഷം കന്നഡ പത്രത്തിന്റെ കെട്ടിടോൽഘാടന ചടങ്ങിലേക്ക്. സുരക്ഷക്ക് കർണാടക സർക്കാരിന് നന്ദി പറഞ്ഞായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിയെ തടയാനായി സംഘപരിവാർ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമാണ്.കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നങ്കിലും 'വാഹനങ്ങൾ നിരത്തിലിറങ്ങി. അക്രമസംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല. വൈകീട്ട് മൂന്ന് മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന സി പി എമ്മിന്റെ മത സൗഹാർദ റാലി.