കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി കൊല്ലത്ത് എ ഗ്രൂപ്പ് രഹസ്യയോഗം ചേർന്നു. എം.എം.ഹസന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പി.സി.വിഷ്ണുനാഥ് പങ്കെടുത്തു.
കൊല്ലത്ത് എ ഗ്രൂപ്പ് പിളർപ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ നൽകിയാണ് എം.എം.ഹസ൯ ഗ്രൂപ്പ് യോഗം വിളിച്ചത്. ഉമ്മ൯ചാണ്ടിയോട് ഇടഞ്ഞുനിൽക്കുന്ന കൊടിക്കുന്നിൽ സുരേഷിനേയും വി.എം.സുധീര൯െ വിശ്വസ്തനായ സൂരജ് രവിയേയും ഒഴിവാക്കിയായിരുന്നു യോഗം.മാധ്യമങ്ങളുടെ കണ്ണിൽ പെടാതെയാണ് ഹസനും വിഷ്ണുനാഥും യോഗം നടന്ന വീട്ടിലെത്തിയത്. നാലുമണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ പ്രതാപവര്‍മ്മ തമ്പാന്‍, ഭാരതിപുരം ശശി, എ ഷാനവാസ്ഖാന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബൂത്ത് തലത്തിലുള്ള എ ഗ്രൂപിന്റെ യോഗം വിളിക്കാനാണ് ധാരണയായത്.
കൊടിക്കുന്നില്‍ സുരേഷ് വി.എം.സുധീരന്റെ പാളയത്തിലാണെന്ന് യോഗത്തിൽ പരാമർശമുണ്ടായി. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിര വിമർനം ഉയർന്ന രഹസ്യയോഗത്തിൽ കൊല്ലത്ത് പുതിയ എ ഗ്രൂപ്പിനാണ് സംസ്ഥാന നേതാക്കൾ ആഹ്വാനം ചെയ്തിരിക്കുന്നത്.