‘കാട്ടിലെ ക്രൂരമായ വേട്ട എന്നു പറയുന്നത് കുറുക്കന്റെ വേട്ടയാണ്. മാനിനെ കൂട്ടം തെറ്റിച്ച ശേഷം കുറുക്കൻ പിന്നാലെ ഓടിച്ചിട്ട് ക്രൂരമായി െകാല്ലും. അങ്ങനെയുള്ള കുറുക്കന്റെ വേട്ട പിണറായിക്ക് എതിരെ നടക്കില്ല. ഞങ്ങൾ പിണറായി വിജയനെ രക്ഷിക്കും. അദ്ദേഹത്തിന്റെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ട. ഉണ്ടയില്ലാ വെടി പൊട്ടില്ല. അടുത്ത തവണ കേരളം പിണറായി വിജയന് തന്നെ ഭരണം നൽകും..’ അവിശ്വാസപ്രമേയത്തെ എതിർത്ത് ഗണേഷ് കുമാർ പറഞ്ഞ വാക്കുകൾ.
മീൻ ഇല്ലാതെ മീൻ കയറി വയ്ക്കാനും നെയ് ഇല്ലാതെ നെയ്റോസ്റ്റ് ഉണ്ടാക്കാനും കമ്പിയും സിമന്റും ഇല്ലാതെ പാലം പണിയാനും കഴിയുന്ന യുഡിഎഫാണ് ഇപ്പോൾ അഴിമതിക്കെതിരെ സംസാരിക്കുന്നതെന്ന് ഗണേഷ് പരിഹസിച്ചു.
പിന്നീട് ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെച്ചൊല്ലിയും സഭയില്‍ തര്‍ക്കം മൂത്തു. ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാന്യനായ അംഗത്തോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനില്‍ അക്കര സീറ്റുവിട്ടു ഭരണപക്ഷ ബെഞ്ചിലേക്ക് വന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഇതോടെ സഭയില്‍ തുറന്ന തര്‍ക്കമായി. ഒടുവില്‍ പരിശോധിക്കാമെന്ന സ്പീക്കറുടെ ഉറപ്പിലാണ് രംഗം ശാന്തമായത്.