മാർട്ടിൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; വെളിപ്പെടുത്തലുമായി സലിം ഇന്ത്യ

salim-india
SHARE

നടിയെ ആക്രമിച്ച കേസിൽ ഡ്രൈവർ മാർട്ടിൻ കൊല്ലപ്പെട്ടേക്കാമെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ. കേസില്‍ ദിലീപിനുവേണ്ടി ആദ്യം മുതല്‍ക്കേ പ്രവര്‍ത്തിക്കുകയും ദിലീപ് നിരപരാധിയാണെന്ന് മാധ്യമ ചര്‍ച്ചകളില്‍ നിരവധി തവണ വാദിക്കുകയും ചെയ്തയാളാണ് സലിം ഇന്ത്യ. ദിലീപിനായി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും സലിം ഇന്ത്യ ഹര്‍ജി നല്‍കിയിരുന്നു

ആക്രമിക്കപ്പെട്ട നടിയുടെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന മാര്‍ട്ടിന്‍ ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നുണ്ടെന്ന് സലിം ഇന്ത്യ വെളിപ്പെടുത്തി. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ആ നാടകത്തിനു പിന്നിൽ ന്നില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും ഒരു നിര്‍മാതാവിന്റേയും കുബുദ്ധിയാണെന്നുള്ളതെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ചകേസിൽ കുറ്റപത്രം ചോര്‍ന്നുവെന്ന പരാതിയിൽ അന്വേഷണമില്ല. നടൻ ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികള്‍  അങ്കമാലി കോടതി അവസാനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ കോടതി താക്കീത് ചെയ്തു. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

കേസിലെ അനുബന്ധ കുറ്റപത്രം ചോർന്ന സംഭവം പുറംലോകം അനാവശ്യമായി വിഷയം ചർച്ചചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു കോടതി നേരത്തെ നിർദേശിച്ചിരുന്നു. കുറ്റപത്രത്തെ സംബന്ധിച്ചു പൊതുസമൂഹത്തിൽ ചർച്ചയുണ്ടായി. ഇത്തരത്തിലുള്ള ചർച്ച കേസിനെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. 

MORE IN KERALA
SHOW MORE