ശബരിമലയിൽ റെക്കോ‍ഡ് വരുമാനം

Thumb Image
SHARE

ശബരിമലയിൽ റെക്കോ‍ഡ് വരുമാനം. മണ്ഡലമഹോൽസവം ഒരുമാസം പിന്നിടുമ്പോൾ നടവരവ് നൂറ്റിയിരുപത്തിനാല് കോടി കവിഞ്ഞു. മുൻവർഷത്തേക്കാൾ പതിനേഴുകോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

മണ്ഡലകാലം ഔരുമാസം പിന്നിട്ടപ്പോൾ അരവണ വിൽപനയിലാണ് ഏറ്റവും വലിയ വർധനവുണ്ടായത്. ഇതുവരെ അൻപത്തിരണ്ട് കോടിയിലധികം രൂപയുടെ അരവണ വിറ്റഴിച്ചു. ശരാശരി രണ്ടരലക്ഷം കണ്ടെയ്നറുകളാണ് പ്രതിദിനം ശബരിമലയൽ വിറ്റുപോവുക.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് മൂന്നരലക്ഷം വരെയായി. ഭക്തജനത്തിരക്ക് കൂടിയതും, ഇരുപത് കണ്ടെയ്നറുകൾ അടങ്ങുന്ന കാർട്ടൺ അവതരിപ്പിച്ചതും വിൽപന വർധിക്കാൻ കാരണമായി. കാണിക്കയനത്തിൽ മുൻ വർഷത്തേക്കാൾ ഒൻപതുകോടി രൂപയുടെ വർധനവുണ്ട്. ഇതുവരെ നാൽപ്പത്തിനാലുകോടിയാണ് കാണിക്കയായി ലഭിച്ചത്. അപ്പം വിൽപനയിലൂടെ ഒൻപതുകോടിയിലധികം രൂപയാണ് വരവ്. ദേവസ്വം ബോർഡിന്റെ ബുക്ക് സ്റ്റാളുകളിൽ നിന്നുള്ള വരുമാനത്തിൽ മാത്രമാണ് മുൻ വർഷത്തക്കാൾ കുറവ്. സന്നിധാനത്തേയ്ക്ക് തീർഥാടകരുടെ വൻ പ്രവാഹമാണ് തുടരുന്നത്. 

MORE IN KERALA
SHOW MORE