പ്രചാരണം പോലെ തന്നെ വോട്ടെണ്ണലും ആഘോഷമാക്കി വേങ്ങരയിലെ പാര്‍ട്ടി അനുയായികളും വോട്ടര്‍മാരും. തിരൂരങ്ങാടിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിനരികെ മനോരമ ന്യൂസ് സജ്ജീകരിച്ച പ്രത്യേക സ്റ്റുഡിയോ കേന്ദ്രീകരിച്ചായിരുന്നു പലപ്പോഴും തല്‍സമയ ആവേശക്കാഴ്ചകളുണ്ടായത്.
പച്ചക്കുപ്പായമിട്ടവരും പച്ചക്കൊടിയേന്തിയവരും ഇരുചക്രവാഹനങ്ങളുമൊക്കെ രാവിലെ തന്നെ നിറഞ്ഞു. ഭൂരിപക്ഷം കുറയുമോയെന്നോ കൂടുമോയെന്നോ ആശങ്ക അവര്‍ക്കില്ലായിരുന്നു. ലീഗ് തന്നെ ജയം ഉറപ്പിച്ച മട്ടായിരുന്നു. ചുവപ്പും അങ്ങിങ്ങ് കാണപ്പെട്ടു.
മനോരമ ന്യൂസ് പ്രേക്ഷര്‍ക്കൊപ്പം തന്നെ അവരും വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം അറിഞ്ഞു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ആവേശം ഒട്ടും കുറഞ്ഞതുമില്ല. വേങ്ങരയ്ക്കു പുറത്തുള്ളവര്‍ മാത്രല്ല മറ്റു ജില്ലകളില്‍ നിന്നും ലീഗുകാര്‍ ആവേശത്തില്‍ പങ്കുചേരാനെത്തി. ഒടുവില്‍ ജയം അറിഞ്ഞ ജനം സ്റ്റുഡിയോ കയ്യേറി ആഘോഷമാക്കി.
ജയിച്ചെത്തിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനും മുന്‍കൂട്ടി സജ്ജീകരണങ്ങളുണ്ടായിരുന്നു. കുറഞ്ഞ ഭൂരിപക്ഷത്തിനല്ല 11 മണിയോടെ പെയ്ത മഴയ്ക്കാണ് ഒടുവില്‍ ആവേശം തണുപ്പിക്കാനായത്.