E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:56 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ അറിവിന്റെ മുറ്റത്തേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിജയദശമി ദിനത്തില്‍ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണമൂകാംബികയായ കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലും ആയിരക്കണക്കിനു കുട്ടികൾ അറിവിന്റെ ആദ്യാനുഭവം നുകർന്നു. െഎരാണിമുട്ടത്തെ തുഞ്ചൻ സ്മാരകത്തിൽ സകല കലകളിലുമാണ് കുരുന്നുകൾ വിദ്യാരംഭം കുറിച്ചത്.

തിരൂർ തുഞ്ചൻ പറമ്പിലെ സരസ്വതി മണ്ഡപത്തിൽ എം.ടി. വാസുദേവൻനായരും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും,  എഴുത്തുകാരന്‍ കെ പി.രാമനുണ്ണിയും  ഗുരുക്കന്മാരായി. ഹരിശ്രീ കുറിച്ചതിനൊപ്പം  സമ്പൂർണ്ണ വിദ്യാരംഭമായിരുന്നു ഐരാണിമുട്ടത്തെ തുഞ്ചൻസ്മാരകത്തിൽ . സംഗീത്തിലും , നൃത്തത്തിലും , ചിത്രവരയിലും  കുരുന്നുകള്‍ ആദ്യചുവടുവെച്ചു.

വർഷത്തിൽ 363 ദിവസവും വിദ്യാരംഭച്ചടങ്ങുകളുള്ള  കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ കുരുന്നുകൾക്കൊപ്പം  മുതിര്‍ന്നവരും വാഗ്ദേവതയുടെ കടാക്ഷം തേടിയെത്തി. എറണാകുളം വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രത്തിലും ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും  ആയിരക്കണക്കിനു കുരുന്നുകൾ അറിവിന്റെ ആദ്യപടി കയറി.