സിപിഎമ്മിനെ സമർദ്ദത്തിലാക്കി പാർട്ടി ഗ്രാമമായ തളിപ്പറമ്പ് കിഴാറ്റൂരിൽ നടന്നുവന്നിരുന്ന ജനകീയസമരം അവസാനിപ്പിച്ചു. വയൽ നികത്തിയുള്ള ബൈപാസ് നിർമാണം ഉടനില്ലെന്ന് സർക്കാരിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് ഇരുപതാംദിവസത്തിലെത്തിയ സമരം അവസാനിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
നെൽവയൽ സംരക്ഷിക്കുമെന്ന് ഒറ്റകെട്ടായി പ്രഖ്യാപിച്ചുകൊണ്ടാണ് കീഴാറ്റൂർ ജനത അവസാനിപ്പിച്ചത്. വീണ്ടും വയൽ നികത്തി ബൈപാസ് നിർമിക്കാൻ ശ്രമം നടന്നാൽ പൂർവ്വാധികം ശക്തിയോടെ സമരവുമായി മുന്നോട്ട് വരും. രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിച്ചെന്ന സിപിഎമ്മിന്റെ ആരോപണവും സമരക്കാർ തള്ളിക്കളഞ്ഞു.
പാർട്ടി വിരുദ്ധമെന്ന് സിപിഎം വിശേഷിപ്പിച്ച സമരമാണ് മന്ത്രിയുടെ ഇടപെടലോടെ പരിഹാരത്തിലെത്തിയത്. ബിജെപിയും സിപിഐയും ഒരുപോലെ സമരത്തെ പിന്തുണച്ചതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ബിജെപിയുടെ ജനരക്ഷായാത്രയ്ക്കെത്തുന്ന ദേശീയ നേതാക്കൾ കീഴാറ്റൂരിലെത്തുമെന്ന സൂചനയും സമവായത്തിലെത്താൻ കാരണമായി.