അടിേച്ചൽപ്പിച്ച തിരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന ആരോപണം ഇടതുമുന്നണി ഉന്നയിക്കുന്നത് പരാജയ ഭീതികൊണ്ടാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ.വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന സൂചനയാണ് പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങരയിലെ ഇസ്ലാമിക് കോളജിലാണ് വോട്ടുചോദിച്ച് സ്ഥാനാർഥി കെ.എൻ.എ ഖാദർ എത്തിയത്.മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളും വ്യക്തികളേയും സന്ദർശിച്ചിട്ടുള്ള അനൗപചാരിക പ്രചാരണമാണ് നടക്കുന്നത്.കൺവൻഷനുകളിലും പ്രചാരണ പരിപാടികളിലും ഇടതു പക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത് പരാജയ ഭീതികൊണ്ടാണ് 17 വർഷത്തോളം ഇടതുമുന്നണിയിൽ പ്രവർത്തിച്ച ആളാണ് താൻ.അൽഫോൺസ് കണ്ണന്താനത്തിന് നൽകിയതുപോലെ സ്വീകരണം തനിക്ക് സി.പി.എം നൽകുമോയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥിയെ അംഗീകരിച്ചതിന്റെ തെളിവാണ് പ്രചാരണ പരിപാടികളിൽ ലഭിക്കുന്ന സ്വീകരണം.രണ്ടു ദിവസത്തിനകം പഞ്ചായത്തു തല കൺവൻഷനുകൾ പൂർത്തിയാകും.പിന്നീട് 148 ബൂത്ത് തല കൺവൻഷനുകൾ നടക്കും.