കോഴിക്കോട് ചെമ്പനോടയിൽ കരം സ്വീകരിക്കാത്തതിന് കർഷകൻ ആത്മഹത്യ ചെയ്തതിന്റെ ആശങ്ക നിലയ്ക്കും മുൻപ് കരമടയ്ക്കുന്ന ഭൂമി ഒഴിയാൻ കർഷകർക്ക് വനംവകുപ്പിന്റെ നോട്ടീസ്. കൂരാച്ചുണ്ടിൽ മാത്രം 20 കുടുംബങ്ങളോടാണ് ഒരുമാസത്തിനുള്ളില്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൈയ്യേറ്റ ഭൂമിയല്ലെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഒഴിവാക്കാനാകില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്.
വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്ന് അകാരണമായി ഒഴിഞ്ഞുപോകാന്‍ പറഞ്ഞതിൽ ആശങ്കയിലാണ് കർഷകർ. ചെമ്പനോടയും കൂരാച്ചുണ്ടും അധികം അകലെയല്ല. നീതിനിഷേധത്തിനെതിരെ ഒരുമുഴം കയറിലൊടുങ്ങിയാണ് കര്‍ഷകന്‍ ജോയി തന്റെ ദൈന്യത അധികാരികളെ അറിയിച്ചത്. സമാന അവസ്ഥയുണ്ടായാല്‍ കൂരാച്ചുണ്ടിലും ചെമ്പനോട ആവര്‍ത്തിക്കും.
ജോയിയുടെ കരം സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ വിസമ്മതിച്ചെങ്കിൽ കരമടയ്ക്കുന്ന ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകാനാണ് വനംവകുപ്പ് കര്‍ഷകരോട് ആവശ്യപ്പെടുന്നത്. നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്ന് കാട്ടി കോഴിക്കോട് ഡിഎഫ്ഒ ഇരുപത് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പലരും കൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഭൂമിയാണ് ഒഴിയാന്‍ ആവശ്യപ്പെടുന്നത്. 1977 ൽ ഭൂമി കൈയ്യേറി പിന്നീട് പട്ടയം സമ്പാദിച്ചുവന്നാണ് വനംവകുപ്പിന്റെ നിലപാട്. കഴിഞ്ഞ മാര്‍ച്ച് വരെ കരമടച്ച ഭൂമിയില്‍ നിന്നാണ് ഒഴിയാന്‍ ആവശ്യപ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിയ്ക്ക് അവിചാരിതമായി പുതിയ അവകാശി. വിയര്‍പ്പൊഴുക്കി മണ്ണില്‍ നൂറുമേനി വിളയിച്ച കുടുംബങ്ങളുടെ ആശങ്ക ഒഴിയുന്നില്ല.
അതേസമയം, കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍ അറിയിച്ചു. വനം, റവന്യൂവകുപ്പുകള്‍ ഡിസംബര്‍ 31നകം സംയുക്ത പരിശോധന നടത്തും.
പരിശോധന പൂര്‍ത്തിയാകാതെ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും കലക്ടർ മനോരമ ന്യൂസിനോടു പറഞ്ഞു.